• March 12, 2024

സൂക്ഷിക്കുക: കേരളിത്തിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്കു മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഒന്നും തന്നെ ഇല്ല

സൂക്ഷിക്കുക: കേരളിത്തിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്കു മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഒന്നും തന്നെ ഇല്ല

സ്വന്തം ലേഖകൻ

കൊച്ചി മാർച്ച് 12: ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന രീതിയില്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവം പകരാന്‍ ലക്ഷ്യമിട്ടെന്ന വലിയ പ്രഖ്യാപനവുമായി സംസ്ഥാന ടൂറിസം വകുപ്പ് ഫ്‌ലോട്ടിംഗ് ബ്രിജ്ജുകളെ പരിചയപ്പെടുത്തിയത് മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഒന്നും തന്നെ ഇല്ലാതെ. ഇത് സമ്മതിച്ചിരിക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്.

കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ല എന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നത്. പുത്തന്‍ പദ്ധതിയെന്നോണം കൊട്ടിഘോഷിച്ചായിരുന്നു ഉത്ഘാടന ചടങ്ങും. ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട്ടും മറ്റ് ജില്ലകളില്‍ ഡിടിപിസിയുടെ ചുമതലയിലും ആണ് ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

പദ്ധതി വമ്പിച്ച നേട്ടമെന്ന് പ്രചരിപ്പിക്കുമ്പോഴും ടെണ്ടര്‍ നടപടികളിലോ കമ്പനികളുടെ തെരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മാസ്റ്റര്‍ പ്ലാനില്ല. പാരിസ്ഥിതിക ഘടകള്‍ങ്ങള്‍ പരിശോധിക്കാനോ പദ്ധതിക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനോ ശ്രമം നടത്തിയിട്ടില്ല.

സുരക്ഷ ഉറപ്പാക്കാന്‍ എന്ത് നടപടി ഉണ്ടെന്ന ചോദ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന കാര്യം പരിഗണനയില്‍ എന്നുമാത്രമാണ് ലഭിച്ച മറുപടി. അതായത് പദ്ധതി നടത്തിപ്പ് മുതല്‍ വരുമാന ശേഖരണം വരെയുള്ള കാര്യങ്ങളിലെ ഉത്തരവാദിത്തം അതാത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ക്ക് ഉണ്ടെന്ന് കൂടി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വര്‍ക്കല അപകടത്തിന് പിന്നാലെ കരാര്‍ കമ്പനിക്ക് മേല്‍ കുറ്റം ചുമത്തി കൈകഴുകുകയായിരുന്നു ഡിടിപിസി.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ