• March 17, 2024

ക്രൂരമായ പീഡനം ഒളികാമറയിൽ പതിഞ്ഞു : മലയാളി കെയർ വർക്കർക്കു ജയിൽ ശിക്ഷ

ക്രൂരമായ പീഡനം ഒളികാമറയിൽ പതിഞ്ഞു : മലയാളി കെയർ വർക്കർക്കു ജയിൽ ശിക്ഷ

ഡെവോൺ മാർച്ച് 17:വയോധികനായ  രോഗിയെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ച കേസില് മലയാളി കെയർ വര്ക്കറെ 12 മാസം തടവിന് ശിക്ഷിച്ചതായി ഡെവണ് ആന്ഡ് കോണ്വാള് പോലീസ് അറിയിച്ചു.

എക്സിറ്ററിലെ ലാങ്ഫോർഡ് പാർക്ക് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുമ്പോഴാണ് ജിനു ഷാജി വയോധികനായ  രോഗിയുടെ കാലുകൾ തലയ്ക്ക് മുകളിലൂടെ പിന്നിലേക്ക് വലിച്ചു പിടിച്ചത്

വേദനയുടെ നിലവിളിയും നിർത്താനുള്ള അഭ്യർത്ഥനയും അവഗണിച്ച ജിനു ഷാജി വയോധികനായ  രോഗിയെ നാല് മിനിറ്റ് അതെ പോലെ പിടിച്ചു വച്ചു.

ഈ വാർത്ത പൂർണമായും ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക

കാലിലെ ചതവുകളെക്കുറിച്ച് മാനേജ്മെന്റിനോട് ആശങ്ക പ്രകടിപ്പിച്ച വയോധികനായ രോഗിയുടെ ബന്ധുക്കൾ സ്ഥാപിച്ച ഒളി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.

ഇരയുടെ കാലിൽ ചതവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2023 ജൂലൈയിൽ അദ്ദേഹത്തിന്റെ കുടുംബം ഒരു ക്യാമറ സ്ഥാപിക്കുകയും പീഡനം റെക്കോർഡ് ചെയ്യുകയായിരുന്നു.

വയോധികനായ രോഗിയുടെ ബന്ധുക്കൾ ഉടൻ തന്നെ കെയർ ഹോം മാനേജരെ വിവരം അറിയിക്കുകയും ഷാജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

26 കാരനായ ഷാജി സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുകയും മൂന്ന് മാസം അവിടെ താമസിക്കുകയും ചെയ്തു. യുകെയിലേക്ക് മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്ത ഇയാളെ എക്സിറ്റർ ക്രൗൺ കോടതിയിൽ ഒരു വർഷം ജയിലിലടച്ചു. അതിനുശേഷം കെയർ ഹോം, ഇപ്പോൾ പുതിയ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

കെയർ ഹോമിന്റെ അനുവാദത്തോടുകൂടിയായിരുന്നു ഒളി കാമറ സ്ഥാപിച്ചത്.

ഈ വാർത്ത പൂർണമായും ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ